കോവിഡ്-19: പ്രവാസികള്‍ സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍

Share:

വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികളാണ് അധികവും നിരീക്ഷണത്തില്‍ കഴിയുന്നത്. അവര്‍ കര്‍ശനമായും 14 ദിവസം വീടുകളില്‍ കഴിയണം. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ഇതുമായി സഹകരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കും. എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ കോവിഡ് ഇല്ലാതാക്കാന്‍ കഴിയുകയുള്ളു. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുവാനും രോഗം പടരുന്നത് തടയുവാനും വേണ്ട നടപടികള്‍ കൈകൊണ്ട്ട്ടുണ്ട്- മന്ത്രി പറഞ്ഞു.

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ

മാതൃകയായി ജില്ലാ കളക്ടർ .

കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് കളക്ടർ ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ.
കളക്ടറേറ്റ് അങ്കണത്തിൽ വാഹനത്തിൽ നിന്നിറങ്ങിയ കളക്ടർ ആദ്യം ഇവിടെ തയാറാക്കിയിരുന്ന സാനിറ്റൈൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കി. പിന്നീട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി. അതിനു ശേഷമാണ് ഓഫീസിലേക്ക് കയറിയത്.

ക്യാമ്പയിൻ്റ ഭാഗമായി കളക്ടറേറ്റ് പ്രവേശന വാതിലിനു സമീപം പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കൈകൾ ശുചിയാക്കിയതിനു ശേഷം മാത്രമേ ഓഫീസുകളിൽ പ്രവേശിക്കാവൂ. ഇതിനായുള്ള സോപ്പും വെള്ളവും സാനിറ്റൈസറും കളക്ടറേറ്റിൽ ഒരുക്കി. ജീവനക്കാരാണ് ഇന്നലെ ഇതിനായുള്ള സൗകര്യം ഒരുക്കിയത്.

ഫലപ്രദമായി കൈകഴുകി , വ്യക്തി ശുചിത്വം പാലിച്ച് കോ വിഡ്- 19 വൈറസിൻ്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൻ്റെ ലക്ഷ്യം. സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ , ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്.

Share: