കോഴിക്കോട് സർവകലാശാല ബി എഡ്‌ പ്രവേശനം

Share:

ജൂലൈ മൂന്നിനകം ക്ലാസുകൾ തുടങ്ങാൻ കോഴിക്കോട് സർവകലാശാലയിലെ ബി.എഡ് കോളജുകളിൽ പ്രവേശനം, എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ) നിർദേശമനുസരിച്ച് നേരത്തേയാക്കുന്നു. അവസാന വർഷ ബിരുദ ഫലം വരുന്നതിന് മുൻപ് ഏകജാലക ഒാൺലൈൻ രജിസ്ട്രേഷനിലൂടെയാണ് പ്രവേശനം നടത്തുക. ആദ്യമായാണ് ബി.എഡ് പ്രവേശനത്തിന് ഒാൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കുന്നത്. ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു .

മുൻ വർഷങ്ങളിൽ ബി.എഡ് സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനാൽ ഇത്തവണ അലോട്ട്മെൻറ്റുണ്ടാകില്ല. ഒാപ്ഷൻ നൽകിയത് പ്രകാരം റാങ്ക്ലിസ്റ്റ് തയാറാക്കി കോളജുകൾക്ക് അയച്ചുകൊടുക്കും. ലിസ്റ്റിൽപെട്ടവർ കോളജിലാണ് ഹാജരാകേണ്ടത്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഒരാൾക്ക് 15 ഒാപ്ഷനുകളുണ്ടാകും.

എൻ.സി.ടി.ഇയുടെ നിബന്ധനക്കനുസരിച്ചാണെങ്കിലും ബിരുദഫലം പുറത്തുവരാതെയാണ് ബി.എഡ് പ്രവേശനത്തിന് സർവകലാശാല ഒരുങ്ങുന്നത്. ജൂൺ രണ്ടാം വാരത്തോടെ ഫലം പ്രതീക്ഷിക്കാെമന്നാണ് അധികൃതർ പറയുന്നത്. പിന്നീടും ബി.എഡ് പ്രവേശനത്തിന് സമയമുണ്ട്. വിശദ വിവരങ്ങൾ www.universityofcalicut.info എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: